Skip to main content

പോലീസ് സ്റ്റേഷനുകളിൽ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും

75 പോലീസ് സ്റ്റേഷനുകള്‍ കൂടി ശിശുസൗഹൃദമായി

സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകളിൽ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഉദ്ഘാടനം ചെയ്തു.

അടുത്ത മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ 482 പോലീസ് സ്റ്റേഷനുകളിലും ശിശു സൗഹൃദ ഇടങ്ങള്‍ സ്ഥാപിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാന്‍ ഈ സംവിധാനം ഉപകരിക്കും. ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളോട് സ്നേഹത്തോടെ പെരുമാറാന്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതേ മാനസികാവസ്ഥ തന്നെ സമൂഹത്തോടും കാണിക്കാനാവുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ എല്ലാ ജീവനക്കാരും കുട്ടികളോട് സ്നേഹത്തോടെ പെരുമാറേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം വിവരിച്ചു.

മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹം എന്നിവരുടെ സഹായത്തോടെ എല്ലാ കുട്ടികള്‍ക്കും അദൃശ്യമായ സുരക്ഷാവലയം തീര്‍ക്കുകയാണ് പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്‍മാരാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന നീതിയുടെ കേന്ദ്രങ്ങളായി പോലീസ് സ്റ്റേഷനുകളെ മാറ്റുക തുടങ്ങിയവയാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്. അതത് പ്രദേശങ്ങളിലെ കുട്ടികളിലേയ്ക്ക് എത്തിപ്പെടാനും അത്തരം കുട്ടികളുടെ മാനസികസംഘര്‍ഷങ്ങള്‍ മനസ്സിലാക്കി സമയോചിതമായ ഇടപെടലുകള്‍ നടത്താനും ചൈല്‍ഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനുകള്‍ക്ക് സാധിക്കും.

എ.ഡി.ജി.പിമാരായ ഡോ.ഷേയ്ക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജിമാരായ ബല്‍റാം കുമാര്‍ ഉപാധ്യായ, ഹര്‍ഷിത അത്തലൂരി, പി.വിജയന്‍ എന്നിവരും മുതിര്‍ന്ന ഓഫീസര്‍മാരും ഓണ്‍ലൈന്‍ ചടങ്ങില്‍ പങ്കെടുത്തു. യുണിസെഫ് ചെന്നൈ മേഖല സോഷ്യല്‍ പോളിസി മേധാവി ഡോ.പിനാകി ചക്രവര്‍ത്തി, സിനിമാ താരം പേളി മാണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

Popular Notifications

സ്കൂൾ തുറക്കുന്നത് വൈകും; സെപ്റ്റംബറില്‍ തുറന്നില്ലെങ്കിൽ സിലബസ് ചുരുക്കും

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്കൂളുകള്‍ ഓണത്തിന് ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതാണ് പരിഗണിക്കുന്നത്.ഓണത്തിന് ശേഷമെങ്കിലും ഏതാനും സ്കൂളുകൾ പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കാനാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. ഓഗസ്റ്റിലെ രോഗവ്യാപന രീതി കണക്കിലെടുത്തേ ഇത്പോലും തീരുമാനിക്കാനാവൂ. 14 ജില്ലകളിലെയും കോവിഡ് വ്യാപനം ഒരുപോലെയല്ല. ജില്ലകള്‍ക്കുള്ളിലും വിവിധ പഞ്ചായത്തുകളില്‍ രോഗവ്യാപനത്തിന്‍റെ തീവ്രതയ്ക്ക് വ്യത്യാസമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജൂലൈവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരാനും സാധ്യതയുണ്ട്. മഹാരാഷ്ട്രപോലുള്ള ചില സംസ്ഥാനങ്ങള്‍രോഗവ്യാപനമില്ലാത്ത ഗ്രാമങ്ങളിലെ സ്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ കേരളത്തലെ ജനസാന്ദ്രതയും ഗ്രാമനഗര വ്യത്യാസം വലുതായില്ലാത്ത ഭൂപ്രകൃതിയും കണക്കിലെടുത്ത് ഗ്രാമപ്രദേശങ്ങളില്‍മാത്രമായി സ്കൂളുകള്‍ തുറക്കുക സാധ...

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ജൂലൈ 28 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും

2020-21 അദ്ധ്യയന വർഷത്തെ പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ജൂലൈ 28 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഓൺലൈൻ മുഖേനയാണ് രജിസ്ട്രേഷൻ. അവസാന തീയതി ആഗസ്ത് 5 ആണ്. വെബ്സൈറ്റ്- http://www.sports.hscap.kerala.gov.in രണ്ടുഘട്ടങ്ങളായാണ് പ്രവേശനം നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ സ്പോർട്സിൽ മികവ് നേടിയ വിദ്യാർത്ഥികൾ അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കായിക നേട്ടങ്ങൾ ഒന്നൊന്നായി ചേർത്ത്, ഫൈനൽ സബിഷൻ കൊടുക്കുക. അപ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ സ്ലിപ്പിനൊപ്പം കായിക നേട്ടങ്ങൾ തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി അതാതു ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ വെരിഫിക്കേഷന് എത്തേണ്ടതാണ്. ജില്ലാ സ്പോർട്സ് കൗൺസിൽ അധികാരികൾ ഓരോ വിദ്യാർത്ഥിയുടേയും സ്പോർട്സ് സർട്ടിഫിക്കറ്റ് വിവരങ്ങൾ ഇതിനായി തയ്യാറാക്കുന്ന പ്രത്യേക ഓൺലൈൻ സംവിധാനത്തിലൂടെ വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ് ഒരോ വിദ്യാർത്ഥിയ്ക്കും ജനറേറ്റ് ചെയ്യപ്പെടും . രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ സ്പോർട്സ് ക്വാട്ടാ അഡ്മിഷന് യോഗ്യത നേടുന്ന കുട്ടികൾ പ്രവേശനം ലഭിക്കുന്നതിനായി അവരുടെ അപേക്ഷ ഓൺലൈനായി ഹയർ സെക്കൻററി വെബ് സൈറ്റിൽ സമർപ...

രാജ്യാന്തര ബിസിനസ് പ്ലാൻ മത്സരത്തിൽ നടക്കാവ് ഗവ.സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്∙ ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ടൈ യങ് ഒൻട്രപ്രനേഴ്സ് ബിസിനസ് പ്ലാൻ രാജ്യാന്തര മത്സരത്തിൽ കോഴിക്കോട് നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഫൈനലിൽ. കേരളത്തിൽ നിന്നു മറ്റാരും യോഗ്യത നേടിയില്ല. കോളജ് തലം വരെയുള്ള വിദ്യാർഥികളുടെ വിവിധ കഴിവുകൾ സംയോജിപ്പിച്ചു സംരംഭകരാക്കി വളർത്തിയെടുക്കുന്ന ആഗോള സംരംഭമാണു ടൈ. വിവിധ രാജ്യങ്ങളിലെ 23 സംഘങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 8 ടീമുകളാണു ഫൈനലിലേക്കു യോഗ്യത നേടിയത്. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സംവദിക്കാനായി രൂപകൽപന ചെയ്ത "വേൾഡ് ക്ലാസ്" ആപ്ലിക്കേഷനാണു നടക്കാവ് സ്കൂളിലെ റഹ്മാ സുഹൈർ, റാണ ഫാത്തിമ, ഷിയാന മക്സ്സൂദ് , അർച്ചന അരുൺ, അഞ്ജന അരുൺ എന്നിവരുൾപ്പെട്ട ടീമിനെ ഫൈനലിൽ എത്തിച്ചത്.യുഎസിൽ നടത്താനിരുന്ന മത്സരം കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടത്തുകയായിരുന്നു.